Thursday, December 17, 2009

Wednesday, August 19, 2009

റമദാന് സ്വാഗതം

കാരുണ്യവാനായ അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങളിലൊന്നാണ് പരിശുദ്ധ റമദാന്‍. അവ നമ്മുടെ ആയുസ്സിലെ വസന്തകാലങ്ങളാണ്. ആത്മീയതയുടെ സൌരഭ്യം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ്. നന്മകളുടെ പൂക്കാലമായ റമദാനെ സ്വീകരിക്കാന്‍ ലോകം മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റജബ് മാസം മുതല്‍ തന്നെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നു. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, പരിശുദ്ധ റമദാന്റെ മുഴുവന്‍ അനുഗ്രഹങ്ങളും ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ! ആമീന്‍.
വിശുദ്ധ ഖുര്‍ആന്റെ അവതരണമാസമാണല്ലോ പരിശുദ്ധ റമദാന്‍. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നമുക്ക് ധാരാളം ഉപമകള്‍ വിവരിച്ചുതന്നിട്ടുണ്ട്. ആശയങ്ങള്‍ക്ക് വ്യക്തത ലഭിക്കാനും സന്മാര്‍ഗത്തിലേക്കുള്ള യാത്ര അനായാസകരമാക്കാനും ഉപമകള്‍ സഹായകമാണ്.
"ജനങ്ങള്‍ ഉദ്ബുദ്ധരാകുന്നതിന് വേണ്ടിയാണ് നാം ഉപമകള്‍ എടുത്തുകാട്ടുന്നത്. പക്ഷേ അറിവുള്ളവര്‍ മാത്രമേ അതിനെകുറിച്ച് ചിന്തിച്ച് മനസ്സിലാക്കൂ''(ഖുര്‍ആന്‍-29:43).
വിശുദ്ധവചനത്തെ അല്ലാഹു നല്ല വൃക്ഷത്തോട് ഉദാഹരിച്ചിട്ടുണ്ട്. വേരുകള്‍ ഭൂമിയില്‍ ആഴത്തില്‍ ഊര്‍ന്നിറങ്ങിയ, ചില്ലകള്‍ ആകാശത്ത് പടര്‍ന്നു പന്തലിച്ച, പഴവര്‍ഗങ്ങളും ഫലങ്ങളും ദാനമായി നല്‍കുന്ന മനോഹരമായ വൃക്ഷം. നല്ല വൃക്ഷത്തിന്റെ വേരും തടിയും ഇലയും പഴവും തുടങ്ങി അതിന്റെ സര്‍വ ഭാഗങ്ങളും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഈ പ്രപഞ്ചത്തിന് തന്നെയും ഉപകാരപ്രദമാണ്. പരിശുദ്ധ റമദാനും ഇതിന് സമാനമാണ്. റമദാനെ ഒരു മാസമായിട്ടല്ല നാം സമീപിക്കേണ്ടത്. അതിന്റെ ഓരോ ദിനരാത്രങ്ങളും പ്രധാനപ്പെട്ടതാണ്. പകലുകളേക്കാള്‍ വിലയുള്ളതാണ് റമദാന്റെ രാത്രികള്‍. ലൈലത്തുല്‍ ഖദ്ര്‍ അതിന്റെ പ്രതീകമാണ്. റമദാന്റെ ഒരോ മണിക്കൂറും ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കാനുള്ള ആസൂത്രണമാണ് ഇസ്ലാമിക വിദ്യാര്‍ഥികള്‍ നടത്തേണ്ടത്.ഭൌതിക സുഖങ്ങളുടെ പെരുമഴക്കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ പ്രളയജലം നാട്ടിലും സമൂഹത്തിലും മാത്രമല്ല നമ്മുടെ വീട്ടുമുറ്റത്തും കാല്‍ചുവട്ടിലും തളംകെട്ടി നില്‍ക്കുകയാണ്. ഭൌതികതയുടെ അതിപ്രസരത്തില്‍ നിലയില്ലാതെ മുങ്ങികൊണ്ടിരിക്കുന്നവരാണ് അധികവും. പലര്‍ക്കും തങ്ങള്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന ബോധംപോലും നഷ്ടപ്പെട്ടിരിക്കുന്നു. മുസ്ലിം സമൂഹവും ഇതില്‍ നിന്ന് ഭിന്നമല്ല. റമദാന്‍ നമുക്ക് തിരിച്ചുപോക്കിന്റെ അവസരം കൂടിയാണ്. നമ്മെക്കുറിച്ചുതന്നെയുള്ള അന്വേഷണത്തിന്റെയും പുനരാലോചനയുടെയും സന്ദര്‍ഭം. നാം അല്ലാഹുവുമായി അകന്നുപോവുകയാണോ? ഖുര്‍ആന്റെ പാതയും നമ്മുടെ വഴിയും ഒന്നുതന്നെയാണോ? അന്വേഷണത്തില്‍ മനസ്സ് സംതൃപ്തമാണെങ്കില്‍ ആവേശത്തോടെ മുന്നോട്ടു കുതിക്കുക. വല്ല കാലിടറലുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ വൈകാതെ തിരിച്ചുനടക്കുക.

റമദാന്‍ ആശംസകളോടെ ,
എസ് ഐ ഒ
കോളേജ് യുണിറ്റ്‌

Friday, August 14, 2009

വിദൃഃര്ഥിരാഷ്ടിയം

വിദ്യാര്ത്ഥികളെ നിശബ്ദരാക്കി നിര്ത്തുന്ന ക്യാന്വസുകളിലെ അരാഷ്ട്രീയ വല്ക്കരണം തീര്ച്ചയായും നമുക്ക് നേരെയുള്ള വലിയൊരു വെല്ലുവിളിയാണ്. ക്ലാസ്മുറിയില് ശാന്തരായിരിക്കുന്ന പുസ്തകപ്പുഴുക്കളാണ് ക്ലാസ്സിലെ ഏറ്റവും സമര്ത്ഥരായി അധ്യാപകരും സമൂഹവും മുദ്രകുത്തുന്നത്. പക്ഷെ അതല്ല സാമര്ത്ഥ്യം. സമൂഹത്തെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും ഉത്തമ ബോധ്യമുള്ള സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന വിദ്യാര്ത്ഥികളാണ് ഏറ്റവും സമര്ത്ഥര്...തൊഴിലതിഷ്ടിത വിദ്യാഭ്യാസം വിദ്യാര്ത്ഥികളുടെ മസ്തിഷ്കത്തെ നിര് വീര്യമാക്കിക്കൊണ്ടിരിക്കുന്നു. ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ആപത്താണ്. ഇന്ന് കോളേജുകളിലെ ഈ അരാഷ്ട്രീയ വത്കരണം വിദ്യാര്ത്ഥികളെ നിശബ്ദരാക്കുക മാത്രമാണ് ചെയ്യുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യുന്നതില് പലപ്പോളും അവര് പരായപ്പെടുന്നു. ക്യാന്വസുകളിലെ അരാഷ്ട്രീയ നോക്കി നില്ക്കാന് നമുക്കാവില്ല. തിന്മയ്ക്കെതിരെ പ്രതികരിക്കുന്ന, നന്മ കല്പിക്കുന്ന സദാചാരം ഉയര്ത്തിപ്പിടിക്കുന്ന ഒരുത്തമ സമുദായമായിട്ടാണ് ഖുര്ആന് മനുഷ്യരെ പരിചയപ്പെടുത്തുന്നത്.

Saturday, February 7, 2009

ചുവപ്പ്


രക്തം കുതിര്ന്ന് ചുവന്ന
പതാകയുമായി
അരിവാളിന്ന് മൂര്ഛകൂട്ടി
ചുറ്റികയുമൂയര്ത്തി
അവര് വന്നു.
രക്ത പതാകയുടെ മറവില്
അരിവാള് ഉയര്ന്ന് താണു
ചുറ്റിക ആഞു പതിച്ചു
പിന്നെ............
ചുവപ്പിന്റെ പ്രളയമായിരുന്നു
ചുവന്ന കൊടി ഒരിക്കല് കൂടി ചുവന്നു.
രക്തം കൊണ്ട് അവരെഴുതി
-സോഷ്വലിസം!-
:റാഷിദ്‌ U

NEWS ROOM

sio collage യുനിറ്റിന്‍ പുതിയ നേത്രതം ....

sio presient ; muhammed banna p

secetary ; uhammed shan

vice president ; yasar p c

അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് വിട......


ഒകടോബര്‍ 26 ന് തുടങിയ അര്‍ദ്ധവാര്‍ഷിക പരിക്ഷക്ക് നവംബര്‍ 3 ന് അവസാനിച്ചു .വിദ്യര്‍തഥികള്‍ക്ക്തൃപ്തികരമല്ലാത്ത പരീക്ഷയായിരുന്നു എന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വ്വ യില്‍ നിന്ന് മനസ്സിലാകുന്നത്.പരീക്ഷക്ക് ശേഷം കാന്പസ് സജീവത കൈവരിച്ചിരിക്കുന്നു.

കേരളോത്സവത്തില്‍ കോളേജിന് രണ്ടാം സ്ഥാനം.

2009 ലെ കുറ്റ്ടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കേരളോത്സവത്തില്‍ 91 പോയന്‍റുമായി രണ്ടാം സ്ഥാനം നേടുകയും പങ്കാളിത്തം നിലനിര്‍ത്തുകയും ചെയ്തു .93 പോയന്‍റോടെ എ.കെ ജി യാണ് ഒന്നാം സ്ഥാനം നേടിയത് .പ്രസ്തുത പരിപാടിയുടെ സമ്മാന ദാനം പി.ടി.എ യോഗത്തില്‍ പ്രന്‍സിപ്പാള്‍ നിര്‍വഹിച്ചു,
കേരളോത്സവത്തില്‍ ഫുട്ബോളിനും ക്രിക്കറ്റിനും തോല്‍വി

കോളേജ് വിദ്ധ്യാര്‍ത്ഥികളെ അ രപ്പിച്ചുകൊണ്ട് കേരളോത്സവത്തില്‍ കോളേജ് ടീമിന് ഫുട്ബോളിനും ക്രിക്കറ്റിനും തോല്‍വി .വിദ്ധ്യാര്‍ത്ഥികളുടെ ഇഷ്ടകലികളായ ഫുട്ബോളിനും ക്രിക്കറ്റിനുമുണ്ടായ പരാജയം വിദ്ധ്യാര്‍ത്ഥികളംയും അദ്ധ്യാപകരെയും നിരാശയിലാഴിത്തി.

"ലോകം മുഴുവന്‍ ഒറ്റ കുടുംബമാകുന്ന മഹാ പ്രതിഭാസം"

ലോകത്തുള്ള 130 കോടി ജനതയുടെ ജീവിതപക്രിയയെ തന്നെ ഏകോപിപ്പിക്കുന്ന പൊന്നബിളിക്കായി മനസുകൊണ്ടും ശരിരം കൊണ്ടും ഒരുങ്ങണം എന്ന്‍ മദീന മസ്ജിദ് ഇമാം ബഷീര്‍ മുഹ്ദീന്‍് ഉണ്ര്‍്ത്തി. ഇസ്ലാമിയ കോളേജില്‍ 'റമദാന്‍ സ്വാഗതം' എന്ന തലകെട്ടില്‍ നടന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ റസാക്ക് പലേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഡിയല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സലീല്‍ ഹസ്സന്‍ സമാപനം നടത്തി . മുഹമ്മദ്‌ മഹി ഖുര്‍ആന്‍ ഓതി .നൗഷാദ് സ്വാഗതം നടത്തി .

ഹിര്‍േഷിമ നഗസാകി ദിനം aug:06

  • തനിമ sahithya vedi അഭിമുഖൃതതില് 'ഹിബകുഷാ' പവലിന്‍ ഒരുക്കി. യുധഭീകരത വിളിച് ഓതുനനതായിരുനനു അതിലെ ഉള്ളടക്കം .
  • velicham sahithya vedi യുടെ അഭിമുഖൃതതില് നിശബ്ധ ജാഥ നടന്നു.അതോടെ ഒപം അടികുറിപ് മത്സരം നടത്തി .
  • cq II എ യും II ബി യും മാഗസിന്‍ ഇറക്കി

Monday, January 19, 2009

photo space

students seminar conducted by sio keralazone & college unit
Nice audiounce;